വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ നാലുവർഷം കഠിനതടവ്

മുട്ടം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ചിന്നാർ സിങ്ക്കണ്ടം ചെമ്പകത്തൊഴുത്ത് ആലക്കൽ കരുണാകരനെയാണ് (53) തൊടുപുഴ എൻ.ഡി.പി.എസ് ജഡ്ജി ജി. അനിൽകുമാർ ശിക്ഷിച്ചത്. 2016 ഒക്ടോബർ 24നാണ് കേസിനാസ്പദമായ സംഭവം. വീടിന്‍റെ പുറകുവശത്ത് എട്ട് കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ച ഇയാളെ ശാന്തൻപാറ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.