മുട്ടം: പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതിയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ടാം പ്രതിയെ ആശുപത്രിയിലാക്കി. കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബിയെയാണ് (51) 20ന് ഉച്ചക്ക് ഒരുമണി വരെ പോക്സോ പ്രത്യേക കോടതി ജഡ്ജ് നിക്സൺ എം.ജോസഫ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ രണ്ടാംപ്രതി പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) കോടതിയിൽ കുഴഞ്ഞുവീണു. ഇയാളെ ഉടൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന സമയത്തും ജോൺസണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ച് ജോൺസന്‍റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. ഒന്നാംപ്രതി രഘുവാണ് ആവശ്യക്കാരിൽനിന്ന് പണംവാങ്ങി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത്. പീഡനം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒന്നാംപ്രതിയുടെ വീട്ടിൽവെച്ച് അമ്മയുടെ അറിവോടെ പെൺകുട്ടി പീഡനത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിത്രം TDL Pocso: കോടതിയിൽ കുഴഞ്ഞുവീണ രണ്ടാംപ്രതി ജോൺസനെ ആശുപത്രിയിലേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.