ദേശീയപാതയിൽ അപകടം പതിവാകുന്നു

പീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ അപകടം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എട്ട് അപകടങ്ങളാണ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനുശേഷം വളഞ്ചാങ്കാനം വളവിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു. കാറിന്‍റെ മുൻവശം തകർന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി വന്ന പിക്അപ് വാൻ തിട്ടയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച മുറിഞ്ഞപുഴയിൽ തമിഴ്നാട്ടിൽനിന്നെത്തിയ ലോറിയും റോഡിൽ മറിഞ്ഞു. പുല്ലുപാറക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചും അമലഗിരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചും 35ാം മൈലിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറിയും അപകടം ഉണ്ടായി. ഏപ്രിൽ ആദ്യവാരം പീരുമേട് സി.പി.എം സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചും മരിയഗിരി സ്കൂളിന് സമീപം ലോറികൾ കൂട്ടിയിടിച്ചുമായിരുന്നു അപകടം. ഹൈറേഞ്ചിലെ കയറ്റിറക്കങ്ങളും കൊടുംവളവുകളുമുള്ള റോഡുകളിൽ പരിചയമില്ലാത്ത ഡ്രൈവർമാർ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.