മൂലമറ്റം: ഉരുൾപൊട്ടലിൽ മൂടിപ്പോയ പൊതുകിണർ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൂച്ചപ്രയിൽ വഴിയോരത്ത് ഉണ്ടായിരുന്ന പൊതുകിണറാണ് 2021 ഒക്ടോബര്‍ 16ലെ ഉരുള്‍പൊട്ടലിൽ കല്ലും മണ്ണും ഒഴുകിയെത്തി മൂടിപ്പോയത്. അമ്പതോളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന കിണർ കടുത്ത വേനലിൽ പോലും വറ്റിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ കിണറിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങളൊക്കെ ഇപ്പോൾ കുടിവെള്ളം തേടി മറ്റിടങ്ങളിൽ അലയേണ്ട അവസ്ഥയാണ്. വെള്ളിയാമറ്റം പഞ്ചായത്തിന്‍റെ സംരക്ഷണയിലായിരുന്നു കിണർ. താഴ്ഭാഗത്തുള്ള ഓലികൾ ജലസമൃദ്ധമാക്കിയിരുന്നതും ഈ കിണറാണ്. സമീപത്തെ കുടിവെള്ള സ്രോതസ്സുകളെല്ലാം വറ്റുമ്പോഴും കിണറ്റിലെ ജലസമൃദ്ധിക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ദുരന്തം നടന്ന് ഒരുവർഷം കഴിയുമ്പോഴും ജലസ്രോതസ്സ് വീണ്ടെടുത്തു സംരക്ഷിക്കാന്‍ നടപടിയില്ല. tdl mltm ഉരുൾപൊട്ടലിൽ മണ്ണും കല്ലും വന്നടിഞ്ഞ് പൂച്ചപ്രയിലെ കിണർ മൂടിപ്പോയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.