ചെറുതോണി: ധീരജിന്റെ ചോരക്കും കുടുംബത്തിന്റെ കണ്ണീരിനും ഇടുക്കി എം.പി കണക്ക് പറയേണ്ടിവരുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. കണ്ണീരുണങ്ങാത്ത ആ വീട്ടിൽ ജീവച്ഛവമായി കഴിയുന്ന മാതാപിതാക്കളുടെ നേര്‍ക്കാണ് കൊടുംകുറ്റവാളി നിഖില്‍ പൈലിക്ക് പാര്‍ലമെന്റ് അംഗം ആശംസ നേർന്നതും അഭിനന്ദനങ്ങള്‍ അറിയിച്ചതും. സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന കലാലയത്തിലേക്കാണ് യൂത്ത് കോഗ്രസിന്റെ ക്രിമിനല്‍ സംഘം ആയുധങ്ങളുമായി പാഞ്ഞെത്തി കൃത്യം നിര്‍വഹിച്ചത്. തെളിവ് നശിപ്പിച്ചതും പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതും അഭിഭാഷകരെ നിശ്ചയിച്ചതും എല്ലാം കോൺഗ്രസ് നേതൃത്വമാണ്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വീകരണമൊരുക്കാന്‍ കെ. സുധാകരനെ കൊണ്ടുവന്നതും കോഗ്രസിന്റെ ഗൂഢാലോചനയുടെ തെളിവുകളാണ്. ധീരജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. 14 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 14 പേര്‍ക്കുകൂടി കോവിഡ്. 16 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: ചിത്തിരപുരം 2, മുട്ടം 3, പാമ്പാടുംപാറ 1, പുറപ്പുഴ 6, ഉപ്പുതറ 2, ഉറവിടം വ്യക്തമല്ലാത്ത കേസ് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.