അടിമാലി: ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യ നിര്‍മാണമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം അറിയിച്ചു. ഉള്‍പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും ഇതുമായി ബന്ധപ്പെട്ട് ജാഗ്രത കടുപ്പിക്കും. അയല്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കുമെന്ന് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ഇ. ഷൈബു പറഞ്ഞു. എഴുകുംവയല്‍ മേഖലയില്‍നിന്ന് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം തിങ്കളാഴ്ച രാത്രിയില്‍ വലിയ അളവില്‍ വില്‍പനക്ക് സൂക്ഷിച്ച സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസങ്ങളിൽ ചില ചെറിയ കേസുകളും അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ആ വിവരങ്ങള്‍ കൈമാറാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.