കൊലപാതക ശ്രമം; പ്രതിക്ക് കഠിനതടവും പിഴയും

മുട്ടം: കൊലപാതക ശ്രമക്കേസിൽ വാത്തിക്കുടി ചന്ദനപ്പിള്ളിൽ അനിൽകുമാർ എന്ന രഞ്ചിയെ നാല് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കാനും തൊടുപുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി റോഷൻ തോമസ് വിധിച്ചു. 2019 ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം. തോപ്രാംകുടി പുത്തൻപുരയ്ക്കൽ ഷാജിയെ (47) തോപ്രാംകുടി പ്രകാശ് റോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് അനിൽകുമാറിനെതിരായ കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എബി.ഡി കോലോത്ത്, പി.എസ്. രാജേഷ് എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.