നെടുങ്കണ്ടം: മഴ നനയാതെ അന്തിയുറങ്ങാന്‍ വീടിനായി കാത്തിരുന്ന നാലംഗ കുടുംബത്തിൻെറ ആകെ ഉണ്ടായിരുന്ന ഷെഡ് ശനിയാഴ്ച രാത്രിയിലെ മഴയിലും കാറ്റിലും നിലം പതിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് 13 ാം വാര്‍ഡ് കോമ്പയാര്‍ കല്ലൂരാത്ത് മാര്‍ട്ടിൻെറ കൂരയാണ് തകർന്നത്. ശബ്ദം കേട്ട് മുറ്റത്തിറങ്ങിയതിനാല്‍ ഭാര്യക്കും മക്കള്‍ക്കും പരിക്കില്ല. മാര്‍ട്ടിന് ചെറിയ പരിക്കേറ്റു. ആകെയുള്ള അഞ്ച് സെന്‍റില്‍ കാല്‍നാട്ടി പടുത വലിച്ചുകെട്ടി അതിനുള്ളിലായിരുന്നു ഭാര്യയും രണ്ട് മക്കളുമടക്കമുള്ള കുടുംബം താമസിച്ചിരുന്നത്. രണ്ടര വര്‍ഷമായി ഈ നിര്‍ധന കുടുംബം ഇവിടെ താമസിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് വീടിനു പലതവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല. മറ്റുള്ളവര്‍ മഴക്കായി പ്രാർഥിക്കുമ്പോള്‍ മഴ പെയ്യരുതേ എന്ന പ്രാർഥനയിലായിരുന്നു തങ്ങളെന്ന് മാര്‍ട്ടിന്റെ ഭാര്യ ഷൈജി പറഞ്ഞു. മഴവെള്ളം മക്കളുടെ ചോറിലേക്ക് വീഴും. ഷെഡും നിലംപതിച്ചതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് ഈ കുടുംബം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് അംഗം വിജയലക്ഷ്മി സമീപത്തെ പകല്‍വീട് തുറന്ന് ഇവരെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു. മഴയെ ഭയക്കാതെ അന്തിയുറങ്ങാൻ ഒരു വീടാണ് കുടുംബത്തിൻെറ സ്വപ്നം. ഇക്കുറി ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഇവർ ഇടം പിടിച്ചിട്ടുണ്ട്. idl ndk ശനിയാഴ്ച പെയ്ത വേനല്‍ മഴയില്‍ നിലം പൊത്തിയ കോമ്പയാര്‍ കല്ലൂരാത്ത് മാര്‍ട്ടിൻെറ ഷെഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.