ചൊക്കനാട് എസ്റ്റേറ്റിൽ പുലിയിറങ്ങി

മൂന്നാർ: കാട്ടാനക്കൂട്ടത്തിന്റെ ഉപദ്രവം മൂലം പൊറുതിമുട്ടിയ ചൊക്കനാട് എസ്റ്റേറ്റിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. സൗത്ത് ഡിവിഷനിലാണ് കഴിഞ്ഞ രണ്ട് ദിവസം നാട്ടുകാർ പുലിയെ കണ്ടത്. ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാന ഏറ്റവും കൂടുതൽ തവണ കടയും വീടും തകർത്ത പുണ്യവേലിന്റെ വീടിന് സമീപമാണ് ആദ്യം പുലിയെ കണ്ടത്. രാത്രി എട്ട് മണിയോടെ പുണ്യവേലിന്റെ വീടിന്‍റെ പിറകിലെ മുറ്റത്ത് കൂടി എത്തിയ പുലി വളർത്തു നായെ ആക്രമിക്കുകയും ചെയ്തു. നായ് അടുത്തദിവസം ചത്തുപോയെന്നും പറയുന്നു. തൊട്ടടുത്ത ദിവസം ചൊക്കനാട് ഫാക്ടറിക്ക് സമീപം രാവിലെ 10.30ന് പശുക്കിടാവിനെ പുലി ഓടിക്കുന്നത് തൊഴിലാളികൾ കണ്ടു. അവർ ബഹളം വെച്ചതോടെ പുലി പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി. ചുരുങ്ങിയ സമയത്തിനിടയിൽ രണ്ട് തവണ പുലിയെ കണ്ടതിനാൽ തൊഴിലാളികളും ഭീതിയിലാണ്. തോട്ടത്തിൽ ജോലിക്ക് പോകാനും കുട്ടികളെ സ്കൂളിൽ വിടാനും ആളുകൾ ഭയക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.