വണ്ണപ്പുറം: വണ്ണപ്പുറം- വെൺമണി റൂട്ടിൽ വാഹനാപകടങ്ങൾ പെരുകുന്നു. കള്ളിപ്പാറ മുതൽ ആറോളം ഹെയർപിൻ വളവുകളകണ് ഈ റൂട്ടിലുള്ളത്. കുത്തിറക്കവും കൊടുംവളവുകളും പ്രദേശത്ത് അപകടം വർധിപ്പിക്കുകയാണ്. കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അമ്പതോളം യാത്രക്കാർ ഈ ബസിൽ ഉണ്ടായിരുന്നു. വണ്ണപ്പുറം-വെൺമണി റൂട്ടിൽ റോഡിന് സംരക്ഷണഭിത്തിയോ അപകട മുന്നറിയിപ്പ് കാണിക്കുന്ന ഒരുവിധ ബോർഡുകളോ നിലവിലില്ല. കമ്പകക്കാനം മുതൽ കള്ളിപ്പാറ വരെയുള്ള ഭാഗങ്ങളിൽ റോഡിൻെറ ഇരുവശങ്ങളും കാണാൻ പറ്റാത്ത വിധത്തിൽ കാട്ടുപള്ളകൾ നിറഞ്ഞുകിടക്കുകയാണ്. ജീവൻ പണയംവെച്ചുകൊണ്ടുള്ള യാത്രയാണ് ഈ റൂട്ടിലൂടെയെന്നാണ് യാത്രക്കാർ പറയുന്നത്. രാത്രിയായാൽ വെളിച്ചമില്ലാത്തതും ദുരിതം വിതക്കുന്നുണ്ട് . അടിയന്തരമായി റോഡിന് വീതികൂട്ടുകയും സംരക്ഷണഭിത്തി നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. TDL axident വണ്ണപ്പുറം-വെൺമണി റൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.