കുമളി: തേക്കടിയിലെത്തുന്ന വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് ആകർഷകമായ കാത്തിരിപ്പ് കേന്ദ്രം ഒരുക്കി വനം വകുപ്പ്. കോവിഡിനെ തുടർന്ന് നിർമാണം നിർത്തിവെച്ച കാത്തിരിപ്പ് കേന്ദ്രമാണ് കൂടുതൽ ആകർഷകമായി പൂർത്തീകരിച്ചത്. വനമേഖലക്കുള്ളിലെ പാർക്കിങ് പുറത്ത്, ആനവാച്ചാലിലേക്ക് മാറ്റിയതോടെ സഞ്ചാരികളെ ഇവിടെ നിന്ന് വനം വകുപ്പ് വാഹനത്തിലാണ് തേക്കടി ബോട്ട്ലാൻഡിങ്ങിലെത്തിക്കുന്നത്. ബോട്ട് സവാരി കഴിഞ്ഞ് മടങ്ങിപ്പോകുന്ന സഞ്ചാരികൾക്ക് ബസുകൾ വരുന്നതുവരെ വിശ്രമിക്കുന്നതിനായാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. നാട്ടിൽ സാധാരണയായി കാണാറുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് വ്യത്യസ്തമായാണ് വനത്തിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. തേക്കടി വനമേഖലയിൽ വനം വകുപ്പ് നടപ്പാക്കുന്ന വിവിധ ഇക്കോ ടൂറിസം പരിപാടികളുടെ ചിത്രങ്ങൾ, വിവരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡുകൾ കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ചു. ബോട്ട് സവാരിക്ക് മാത്രമായി തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് ഇക്കോ ടൂറിസം പരിപാടികൾ സംബന്ധിച്ച അറിവ് തേക്കടിയിലേക്ക് വീണ്ടും വരാനും വനംവകുപ്പിന്‍റെ പരിപാടികളിൽ പങ്കെടുക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. Cap: തേക്കടി ബോട്ട് ലാൻഡിങ്ങിലെ ബസ് കാത്തിരിപ്പ് കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.