ചെറുതോണി: ധീരജിന്‍റെ കൊലയാളികൾക്ക് ജാമ്യം കിട്ടിയാൽ സ്വീകരണം നൽകാനും ഇടുക്കിയിൽ കലാപമുണ്ടാക്കാനുമാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എത്തിയതെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് സുധാകരന്‍റെ യോഗത്തിന് നിശ്ചയിച്ചത്. പ്രതികളെ സ്വീകരിച്ച് ചെറുതോണി ടൗണിൽ തുറന്ന ജീപ്പിൽ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനു മുന്നിലൂടെ കൊണ്ടുപോകാനും കലാപമുണ്ടാക്കാനുമായിരുന്നു പദ്ധതി. എന്നാൽ, പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നതിലൂടെ പദ്ധതി പാളി. ചെറുതോണിയിൽ നടത്തിയ പ്രസംഗത്തിൽ സുധാകരൻ കൊലയാളികളെ പൂർണമായും ന്യായീകരിച്ചും സംരക്ഷിച്ചും സംസാരിച്ചു. ധീരജിന്‍റെ ചോര വീണ മണ്ണിൽ കൊലയാളികൾക്ക് സ്വീകരണം ഒരുക്കി വീണ്ടും കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ സുധാകരന് അതേ നാണയത്തിൽ മറുപടി നൽകേണ്ടിവരുമെന്നും സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.