മൂലമറ്റം: വഴിസൗകര്യമില്ലാത്ത പതിപ്പള്ളി തെക്കുംഭാഗത്ത് ബുധനാഴ്ച പുലർച്ച ഗോത്രവർഗ യുവതി വഴിയിൽ പ്രസവിച്ചു. വരിക്കപ്ലാക്കൽ ആതിര സുധീഷാണ് (26) റോഡിൽ പ്രസവിച്ചത്. പുലർച്ച 4.30നാണ് സംഭവം. പ്രസവവേദനയെ തുടർന്ന് വാഹന സൗകര്യമില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ നടക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന കൂടിയത്. സമീപവാസികളും വീട്ടുകാരും ചേർന്ന് റോഡിൽ പ്രസവിച്ച അമ്മക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഓഫ്‌റോഡിലൂടെ ഓടുന്ന ജീപ്പിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കഴിഞ്ഞ ദിവസവും ഇതിനു സമീപം സമാന സംഭവമുണ്ടായി. പതിപ്പള്ളി തെക്കുംഭാഗത്ത് മൂത്തശ്ശേരിൽ അനിതയാണ് (30) അന്ന് ആശുപത്രിയിൽ എത്താനാകാതെ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയെയും കുഞ്ഞിനെയും വേർപെടുത്തിയത് രണ്ടുമണിക്കൂറിനുശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.