തൊടുപുഴ: ന്യൂമാൻ കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ ശ്രമിക്കുന്നെന്നാരോപിച്ച് കെ.എസ്.യു പ്രതിഷേധം. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ പെൺകുട്ടികളുടെ കൈയിൽനിന്ന് പത്രിക പിടിച്ചുവാങ്ങി നശിപ്പിച്ചെന്നും യൂനിയനിലേക്ക് മത്സരിക്കാൻ നിശ്ചയിച്ച വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും കെ.എസ്.യു ആരോപിച്ചു. ഇതോടെ പലരും പത്രിക നൽകാൻ തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. അതേസമയം തൊടുപുഴ ന്യൂമാൻ കോളജിൽ കെ.എസ്.യു നടത്തിയ പ്രതിഷേധ നാടകം തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതോടെയെന്ന് എസ്.എഫ്.ഐ തൊടുപുഴ ഏരിയ കമ്മിറ്റി അറിയിച്ചു. എം.ജി സർവകലാശാലക്ക് കീഴിലെ കാമ്പസുകളിൽ വ്യാഴാഴ്ച പകൽ രണ്ടിനാണ് മത്സരാർഥികൾക്ക് പത്രിക സമർപ്പിക്കാൻ അവസാന സമയമായി നൽകിയിരുന്നത്. ഈ സമയത്തിനകം പത്രിക നൽകാൻ കെ.എസ്.യുവിന് സാധിച്ചില്ല. ന്യൂമാൻ കോളജിലെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നും പത്രിക നശിപ്പിച്ചുകളഞ്ഞുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.