ഗതാഗതയോഗ്യമായ വഴിയില്ല; ഗോത്രവർഗ യുവതി വീട്ടിൽ പ്രസവിച്ചു

മൂലമറ്റം: ഗതാഗത സൗകര്യമില്ലാത്ത തെക്കുംഭാഗത്ത് ഗോത്രവർഗ യുവതി വീട്ടിൽ പ്രസവിച്ചു. പതിപ്പള്ളി തെക്കുംഭാഗത്ത് മൂത്തശ്ശേരിൽ അനിതയാണ് (30) ആശുപത്രിയിൽ എത്താനാവാതെ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുമണിക്കൂറിന് ശേഷമാണ് പൊക്കിൾകൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും വേർപെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മാർച്ച് 12ന് ആശുപത്രിയിൽ പ്രവേശിക്കാനാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച രാവിലെ പ്രസവവേദന തുടങ്ങി. ടാർ റോഡിൽ എത്താൻ ദുർഘട പാതയിലൂടെ സഞ്ചരിക്കണം. ഇത് അപകടമായതിനാൽ പ്രസവം വീട്ടിൽതന്നെയാക്കി. തുടർന്ന് ഇവിടെനിന്ന് ഒന്നര കിലോമീറ്ററോളം മൂന്നടി പാതയിലൂടെ നടന്ന് രണ്ട് മലകൾ കയറിയിറങ്ങി അമ്മയെയും കുഞ്ഞിനെയും എടാട്ട് എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആംബുലൻസിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പൊക്കിൾകൊടി മുറിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പതിപ്പള്ളി തെക്കുംഭാഗത്തേയ്ക്ക് വാഹനസൗകര്യം ഇല്ല. വനം വകുപ്പിന്റെ പിടിവാശി കാരണമാണ് ഇവിടേക്ക് റോഡ് എത്താത്തതും വാഹനസൗകര്യം ഇല്ലാത്തതും. ഫണ്ടുകൾ പലതും അനുവദിച്ചിട്ടും വനം വകുപ്പ് റോഡ് നിർമാണത്തിന് അനുമതി നൽകാത്തതാണ് തടസ്സമാകുന്നത്. tdl mltm 2 അനിതയെയും കുഞ്ഞിനെയും ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.