പീരുമേട്: കോവിഡ് വ്യാപനം തടയുന്നതിന് നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു. നിയന്ത്രണങ്ങളും മുൻകരുതലുകളും ഉപേക്ഷിച്ച് മാസ്ക് പോലും ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. മദ്യവിൽപനശാലകൾക്ക് മുന്നിലും ബസുകളിലും മാസ്ക് ഇല്ലാതെ എത്തുന്നവർ നിരവധിയാണ്. പല സ്വകാര്യ ബസ് ജീവനക്കാരും മാസ്ക് ധരിക്കാതെയാണ് ജോലിചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസറും നൽകുന്നില്ല. വഴിയോര കച്ചവടം നടത്തുന്നവരും മാസ്ക് ഉപേക്ഷിച്ച മട്ടാണ്. മാസ്ക് ഉപയോഗിക്കാത്തവർക്കെതിരെ പൊലീസ് നടപടികളും ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയും ഇപ്പോൾ ശക്തമല്ല. ഇത് വീണ്ടും രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.