ചെറുതോണി: മൂലമറ്റം പവർഹൗസിൽ തകരാർ തുടർക്കഥയായതോടെ വൈദ്യുതി ബോർഡിന് നഷ്ടം. ബുധനാഴ്ച ഉച്ചയോടെ ഒരു ജനറേറ്റർ തകരാറിലായിരുന്നു. പെൻസ്റ്റോക്കിൽനിന്ന് ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന വാൽവിനാന് ഇത്തവണ തകരാർ സംഭവിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയതോടെ കഴിഞ്ഞ രണ്ടുമാസമായി ഇടവേളകളില്ലാതെ വൈദ്യുതി ഉൽപാദനമായിരുന്നു. ഓടിത്തളർന്ന ജനറേറ്ററുകൾ പണിമുടക്കിയതോടെ തകരാറും തുടർക്കഥയായി. പവർഹൗസിൽ അടിക്കടി ഉണ്ടാകുന്ന തകരാറുകൾക്ക് കാരണം വൈദ്യുതി ബോർഡിൻെറ ഗവേഷണ വിഭാഗം യഥാസമയം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതുകൊണ്ടും വാർഷിക അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതുകൊണ്ടുമാെണന്ന് ഒരു വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 1976 ഫെബ്രുവരി 16നാണ് ഇടുക്കി പദ്ധതിയുടെ ഒന്നാംഘട്ടം കമീഷൻ ചെയ്യുന്നത്. 2011 ജൂൺ 20ന് മൂലമറ്റം പവർഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ പ്രഗല്ഭരായ രണ്ടു യുവ എൻജിനീയർമാരുടെ ജീവനാണ് പൊലിഞ്ഞത്. 2000 മുതലാണ് മൂലമറ്റത്ത് തുടർച്ചയായി തകരാറുകൾ കാണപ്പെട്ടുതുടങ്ങിയത്. 2002ൽ പവർഹൗസിലെ പാനൽ ബോർഡ് കത്തിനശിച്ചപ്പോൾ മുതൽ ഗവേഷണവിഭാഗം മുന്നറിയിപ്പുകൾ നൽകുന്നതാണ്. ജനറേറ്ററുകളുടെ യന്ത്രഭാഗങ്ങളെല്ലാം സജീവമാെണന്നാണ് ബോർഡിലെ ടെക്നിക്കൽ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മൂലമറ്റം പവർഹൗസിലെ യന്ത്രവിഭാഗം നോക്കിനടത്തുന്നതിന് വൈദ്യുതി ബോർഡിൽനിന്ന് തെരഞ്ഞെടുത്ത 30പേരെ വിദേശത്തയച്ച് വിദഗ്ധ പരിശീലനം നൽകിയിരുന്നു. ഇവരിൽ 29പേരും വിരമിച്ചു. ഒരാളെ പ്രോജക്ട് ഡിസൈനറായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തു. വീണ്ടും പരിശീലനം നൽകി നിയമിക്കണമെന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശം വൈദ്യുതി ബോർഡ് അവഗണിച്ചു. ബുധനാഴ്ച തകരാറിലായ സ്പെറിക്കൽ വാൽവിൻെറ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം നടന്നുവരുകയാണ്. അടിക്കടി ഉണ്ടാകുന്ന തകരാറുകൾ പരിഹരിച്ചിെല്ലങ്കിൽ വൈദ്യുതി ബോർഡിന് ഇനിയും ഇത്തരം നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.