ഇനിയും തുറക്കാതെ കാൽനൂറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടം

ചെറുതോണി: കാൽനൂറ്റാണ്ട് മുമ്പ് കഞ്ഞിക്കുഴി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിനായി നിർമിച്ച കെട്ടിടം ശാപമോക്ഷം കാത്തുകിടക്കുന്നു. പട്ടികജാതി വിഭാഗത്തിനനുവദിച്ച ഫണ്ടുപയോഗിച്ച് 25വർഷം മുമ്പ് നിർമിച്ച കെട്ടിടമാണ് തകർന്നുവീഴാറായി കാടുപിടിച്ചു കിടക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൻെറ ആറാം വാർഡായ ഇവിടെ പട്ടികജാതിക്കാർക്ക് സ്വയംതൊഴിൽ തുടങ്ങാൻ പഞ്ചായത്ത് നിർമിച്ചതാണ് കെട്ടിടം. സ്വന്തംനാട്ടിൽ ഒരു പൊതുസ്ഥാപനം വന്നുകാണാനാഗ്രഹിച്ച് ചെറുതലക്കൽ പെണ്ണമ്മയെന്ന വയോധിക സൗജന്യമായി നൽകിയ ഒന്നരസൻെറ് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ആഗ്രഹം സഫലീകരിക്കാതെ വർഷങ്ങൾക്ക് മുമ്പ് പെണ്ണമ്മ മരിച്ചു. പഞ്ചായത്ത് എല്ലാ വർഷവും കെട്ടിടം ലേലത്തിനു ടെൻഡർ ക്ഷണിക്കാറുണ്ട്. ആരും ലേലം കൊള്ളാൻ മുന്നോട്ടുവരാറില്ല. ഇപ്പോൾ കാലപ്പഴക്കം മൂലം കെട്ടിടം തകർന്നുവീഴാറായി ഷട്ടറുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലായി. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതുമൂലം പഞ്ചായത്തിൻെറ അവഗണനയുടെ നിത്യസ്മാരകമായി നിലകൊള്ളുകയാണ് ഇടുക്കി അടിമാലി റോഡിൽ അട്ടിക്കളത്തെ ഈ കെട്ടിടം. ഫോട്ടോ അട്ടിക്കളത്ത് തകർന്നുവീഴാറായ പഞ്ചായത്തിൻെറ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.