കുമളി: മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടതിനു പിന്നാലെ കേരളത്തിനെതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തി. ഈ മാസം 12 വരെയാണ് വിവിധ സംഘടനകൾ കേരളത്തിനെതിരെ സമരങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. ശനിയാഴ്ച തേനി ഗൂഡല്ലൂരിൽ ഇടുക്കി ജില്ല വിട്ടുകിട്ടണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ സമരം നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചു. ഇതിനുപിന്നാലെ നാം തമിഴർ കക്ഷി, ബി.ജെ.പി എന്നിവർ തേനി ജില്ലയിൽ സമരപരിപാടികളും അതിർത്തിയിലേക്ക് മാർച്ചും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിൽ ഈ മാസം ഒമ്പതിന് മുല്ലപ്പെരിയാർ ജലം ഒഴുകുന്ന തേനി, ദിണ്ഡുഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ സമരം നടത്തും. സമരങ്ങൾക്ക് മുൻ ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.