ചെറുതോണി: വെള്ളിയാഴ്ച പുലർച്ച 4.45ന് ദുരൂഹ സാഹചര്യത്തിൽ ചേലച്ചുവട്ടിലുണ്ടായ തീപിടിത്തത്തിൽ കടമുറി കത്തിനശിച്ചു. ഇടുക്കിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് പടരാതെ വൻദുരന്തം ഒഴിവായി. ചുരുളി സ്വദേശി കരോട്ടുമലയിൽ സർജിയുടെ കടമുറിയാണ് കത്തിനശിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന മലഞ്ചരക്ക് ഉൽപന്നങ്ങളും സാധനങ്ങളും കത്തിനശിച്ചു. കെട്ടിടത്തിൻെറ മേച്ചിൽഷീറ്റുകൾ തീ പിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ചേലച്ചുവട് ടൗണിൽ കഞ്ഞിക്കുഴിയിലേക്ക് തിരിയുന്ന ജങ്ഷനിൽ ഓയിൽ മില്ലിനോട് ചേർന്ന മുറിയിലായിരുന്നു തീപിടിത്തം. തൊട്ടടുത്തുള്ളവർ അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽനിന്ന് അഗ്നിരക്ഷാസേനയും കഞ്ഞിക്കുഴിയിൽനിന്ന് പൊലീസുമെത്തി. ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമുണ്ടായതെന്ന് വൈദ്യുതി ബോർഡ് എക്സി.എൻജിനീയർ അറിയിച്ചു. കഞ്ഞിക്കുഴി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.