കാലികൾക്ക് ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു ചെറുതോണി: കന്നുകാലികള്‍ക്ക് വ്യാപകമായി ചര്‍മമുഴ രോഗം പടർന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിൽ. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തും സമീപ പ്രദേശങ്ങളായ കള്ളിപ്പാറ, കൊന്നക്കാമാലി, ദൈവംമേട് എന്നിവിടങ്ങളിലുമാണ് കന്നുകാലികളില്‍ വ്യാപകമായി രോഗം കാണപ്പെടുന്നത്. കന്നുകാലികളുടെ ചര്‍മത്തില്‍ നിറയെ മുഴയുണ്ടായി പൊട്ടി ഒഴുകുകയാണ്. ഇത്മൂലം പാല്‍ ഉല്‍പാദനം ഗണ്യമായി കുറയുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ പടമുഖം ആപ്കോസ് പ്രസിഡൻറ് ജോബി വയലില്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിൽ അറിയിച്ചിട്ടും വേണ്ടത്ര ചികിത്സ ലഭ്യമാക്കിയിട്ടില്ല. അടിയന്തിരമായി പ്രതിരോധ മരുന്ന് നല്‍കാന്‍ തയാറായില്ലെങ്കില്‍ നിരവധി കാലികളിലേക്ക് രോഗം പടരുമെന്ന ഭയത്തിലാണ് ക്ഷീരകർഷകർ. പല ക്ഷീരകര്‍ഷകരും ബാങ്കു വായ്പയെടുത്താണ് പശുക്കളെ വാങ്ങിയത്. പാലുല്‍പാദനം കുറഞ്ഞതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെയും വീട്ടുചെലവുകൾ നിർവഹിക്കാനാകാതെയും ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവർ. വിഷയത്തില്‍ മൃഗസംരക്ഷണവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.