ചോറ്റുപാറ തോട് വീണ്ടെടുത്ത് തുടക്കം തൊടുപുഴ: ഹരിത കേരളം മിഷൻെറ 'ഇനി ഞാന്‍ ഒഴുകട്ടെ' ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തിലേക്ക്. ഇതിൻെറ ഭാഗമായി ജില്ലയില്‍ 12 മുതല്‍ 28വരെ 'വീണ്ടെടുക്കാം, ജലശൃംഖലകള്‍' കാമ്പയിന്‍ സംഘടിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നീര്‍ച്ചാലുകൾ പുനരുജ്ജീവിപ്പിച്ചതിൻെറ തുടര്‍പ്രവര്‍ത്തനങ്ങളാണ് ഇത്തവണ നടത്തുക. തദ്ദേശ സ്ഥാപനങ്ങള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നീര്‍ച്ചാലുകളുടെ നവീകരണം. നീര്‍ച്ചാലുകളിലെ ചളി നീക്കലില്‍ മാത്രമൊതുക്കാതെ, ആവശ്യമായ ഇടങ്ങളില്‍ മുളയും ഈറ്റയും നട്ടുപിടിപ്പിച്ച് ജൈവരീതിയിൽ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നീര്‍ച്ചാലുകള്‍ക്കിണങ്ങുന്ന തടയണ നിർമാണം എന്നിവയും കാമ്പയിൻെറ ഭാഗമാണ്. ഗ്രാമപഞ്ചായത്തുതല സാങ്കേതിക സമിതിയുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കാമ്പയിൻെറ ജില്ലതല ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് നിര്‍വഹിക്കും. ചോറ്റുപാറ തോടിൻെറ ഒമ്പത് കി.മീ. ഭാഗം വൃത്തിയാക്കും. വരും ദിവസങ്ങളില്‍ ഇരുവശവും വീതി കൂട്ടിയും ആഴം വര്‍ധിപ്പിച്ചും പുഴ സുരക്ഷിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.