തൊടുപുഴ: 'തൊഴിലിനും വികസനത്തിനും മതേതരത്വത്തിനും' മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജില്ല സമര സംഗമം ഇടവെട്ടിയില്‍ നടന്നു. എസ്.ടി.യു ദേശീയ പ്രസിഡൻറ് എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.എം. സലിം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം, ട്രഷറര്‍ മുഹമ്മദ് അഷ്‌റഫ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ.എസ്. സിയാദ്, എം.എം. ബഷീര്‍, ഇ.എസ്. മൂസ, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, പി.എന്‍. സീതി, കെ.എച്ച്. ജബ്ബാര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ്, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.എം.എ. റഹിം, ട്രഷറര്‍ പി.എം. പരീത്, വി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു. ചിത്രം: TDL STU Samara Sangamam -സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ഇടുക്കി ജില്ല സമര സംഗമം ഇടവെട്ടിയില്‍ എസ്.ടി.യു ദേശീയ പ്രസിഡൻറ് എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു ചിത്രം: TDL STU Prakadanam -സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ഇടുക്കി ജില്ല സമര സംഗമത്തോടനുബന്ധിച്ച് ഇടവെട്ടിയില്‍ നടന്ന പ്രകടനം മീൻ പിടിക്കാനെത്തിയ ദമ്പതികളെ പൊലീസ് തടഞ്ഞു നെടുങ്കണ്ടം: കല്ലാർ ഡാമിൻെറ വിലക്ക് ഏർപ്പെടുത്തിയിരുന്ന ഭാഗത്ത്് മീൻ പിടിക്കാനെത്തിയ ദമ്പതികളെ പൊലീസ് തടഞ്ഞു. രണ്ടുമാസം മുമ്പ് യുവാവ് മുങ്ങിമരിച്ച ഭാഗത്താണ് വല കെട്ടിയത്. കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയത്. മാസ്ക് ധരിക്കാത്തതിന് കേസെടുത്തശേഷം ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു. ഡാമിൽ അനധികൃതമായി മീൻ പിടിക്കുന്നവർക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. യുവാവിൻെറ മരണത്തെതുടർന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും കർശന ജാഗ്രത നിർദേശവും മീൻപിടിക്കലിന് വിലക്കും അധികൃതർ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.