നേര്യമംഗലം പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ കണ്ണടച്ചു

അടിമാലി: നേര്യമംഗലം ആര്‍ച് പാലത്തിൻെറ ഇരുവശത്തും സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. സോളാര്‍ പാനലിൻെറ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റുകൾ അറ്റകുറ്റപ്പണിയോ സംരക്ഷണമോ ഇല്ലാതെ വന്നതോടെയാണ് പ്രവർത്തനരഹിതമായത്. എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും പെരിയാറിന് കുറുകെ നീളം കൂടിയതും സമുദ്രനിരപ്പില്‍നിന്ന് 300 അടി ഉയരത്തിലുള്ളതുമാണ് നേര്യമംഗലം ആര്‍ച് പാലം.1940ൽ രാജഭരണകാലത്ത് നിര്‍മിച്ചതാണ് പാലം. ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ സൗകര്യമുള്ള ഇതില്‍ ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ കയറുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമായതോടെയാണ് ഇരുവശത്തും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ഏതാനും മാസം മാത്രമാണ് ഇവിടെ ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാണ്. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയായതിനാല്‍ ഒരുഭാഗം ഊന്നുകല്‍ െപാലീസും മറുഭാഗം അടിമാലി പൊലീസുമാണ് നിയന്ത്രിക്കേണ്ടത്. എന്നാല്‍, പൊലീസിന് ഈ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താൽപര്യമില്ലായിരുന്നു. മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കേറുേമ്പാെഴല്ലാം ഈ പാലത്തില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവാണ്. നിശ്ചിതസമയം വീതം വാഹനങ്ങള്‍ നിയന്ത്രിച്ചാല്‍ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.