മൂന്നാര്‍: മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെ പാലം പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. ബദൽ സംവിധാനം ഒരുക്കാതെ പഴയപാലം പൂര്‍ണമായി പൊളിച്ചുനീക്കിയത് ഭക്തജനങ്ങള്‍ക്കും സമീപവാസികള്‍ക്കും തിരിച്ചടിയായി. ജില്ല പഞ്ചായത്തിൻെറ 2019-20 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് മൂന്നാര്‍ ടൗണിലെ മുരുകന്‍ ക്ഷേത്രത്തിന് സമീപത്തെ പാലത്തിൻെറ പുനര്‍നിര്‍മാണം ആരംഭിച്ചത്. ഇതിൻെറ ഭാഗമായി മൂന്നുമാസം മുമ്പ് പഴയപാലം പൊളിച്ചുമാറ്റി. പുതിയ പാലം നിര്‍മിക്കുന്നതിന് കുഴികള്‍ എടുക്കുകയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്ത് റോഡിൻെറ അറ്റകുറ്റപ്പണിക്കായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലത്തിൻെറ പണി ആരംഭിക്കാന്‍ ശ്രമിക്കവെ നടത്തിയ പരിശോധനയിലാണ് തൂണുകള്‍ക്ക് ബലക്ഷയമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് 10 ലക്ഷം കൂടി അനുവദിച്ചു. മണ്ണ് പരിശോധന വൈകുന്നതാണ് നിര്‍മാണത്തിന് തടസ്സമെന്ന് കരാറുകാരൻ പറയുന്നു. ഇതിനായി ടെൻഡര്‍ നടപടി പൂര്‍ത്തിയായിക്കഴിഞ്ഞു. പണി വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം TDL temple bridge പഴയപാലം പൊളിച്ചുനീക്കിയനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.