വന്യമൃഗങ്ങൾക്ക് ഭീഷണിയായി മാങ്കുളത്ത് മാലിന്യ നിക്ഷേപം

അടിമാലി: വനത്താൽ ചുറ്റപ്പെട്ട മാങ്കുളം പഞ്ചായത്തിലും മാലിന്യം കുമിഞ്ഞുകൂടുന്നു. ടൗണിലും റോഡുവക്കിലും പുഴകളിലുമെല്ലാം മാലിന്യം നിറഞ്ഞു. പഞ്ചായത്തിൻെറ മധ്യഭാഗത്ത് കൂടി ഒഴുകുന്ന മാങ്കുളം പുഴ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. വേലിയാംപാറ-പാമ്പുങ്കയം റോഡിൽ താളുംകണ്ടം പാലത്തിന് സമീപം പുഴയിൽ വൻ മാലിന്യനിക്ഷേപമാണ്. വ്യാപാരികളാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് ഫീസ് വാങ്ങി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ, ഫീസ് നൽകാൻ തയാറാകാത്തവരാണ് മത്സ്യസമ്പത്തിനും വന്യമൃഗങ്ങൾക്കും ഭീഷണിയാകുംവിധം മാലിന്യം ജലേസ്രാതസ്സുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ, പഞ്ചായത്ത് ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. TDL MANKULAM MALINYAM മാങ്കുളം താളുംകണ്ടത്ത് പാലത്തിന് സമീപം നിക്ഷേപിച്ച മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.