നെടുങ്കണ്ടം: ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്പോസ്റ്റുകളിലാണ് മൃഗസംരക്ഷണ വകുപ്പിൻെറ മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്റിനറി ചെക്പോസ്റ്റുകൾ ഉള്ളത്. തമിഴ്നാട്ടിൽനിന്ന് ജില്ലയിലേക്ക് േബ്രായിലർ കോഴികളെ എത്തിക്കുന്ന പ്രധാന മാർഗമാണ് കമ്പംമേട് ചെക്പോസ്റ്റ്. ദിനംപ്രതി അയ്യായിരത്തോളം കിലോ േബ്രായിലർ കോഴിയാണ് ഇതുവഴി സംസ്ഥാനത്തേക്ക് എത്തുന്നത്. കോഴികളുമായി വരുന്ന വാഹനങ്ങൾ കർശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് തന്നെ മടക്കിഅയക്കും. ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയതോടെ അതിർത്തി പ്രദേശങ്ങളിൽ കോഴിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ചെക്പോസ്റ്റുകളിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, അറ്റൻഡർ, ഫീൽഡ് ഓഫിസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.