പീരുമേട്: പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ താമസിച്ചെത്തുകയും എൽ.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സംഭവം കോൺഗ്രസിൽ കലാപത്തിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പിനായി വ്യാഴാഴ്ച രാവിലെ 10.30ന് യോഗം ചേർന്നെങ്കിലും കോൺഗ്രസ് അംഗങ്ങൾ വൈകിയാണ് എത്തിയത്. ഇതിനാൽ ഇവരെ സമിതിയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങൾ പങ്കുെവക്കുന്നത് സംബന്ധിച്ച ചർച്ചയിൽ തീരുമാനമാകാൻ വൈകിയതിനാലാണ് ഇവർക്ക് യഥാസമയം യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തിട്ടും വോട്ടർമാരോടും കോൺഗ്രസ് പ്രവർത്തകരോടും നീതികാണിക്കാൻ കഴിയാത്ത ഇവർ രാജിെവച്ച് പോകണമെന്നും സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.