കോലഞ്ചേരി: പുത്തൻകുരിശിലെ ഉപവാസ സമരം യാക്കോബായ വിശ്വാസികൾക്ക് ഉണർവായി. സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് ടൗണിലായിരുന്നു സഭ നേതൃത്വത്തിൻെറ ത്രിദിന ഉപവാസം. പള്ളി തർക്കത്തിൽ പ്രതിസന്ധി നേരിടാൻ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായാണ് സഭ നേതൃത്വം നേരിട്ട് സമരം നയിച്ചത്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ ഭാഗമായി 45 പള്ളികളാണ് ഇതിനകം സഭക്ക് നഷ്ടമായത്. സഭയുടെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ കോതമംഗലം ഒഴികെ എല്ലാ പ്രധാന പള്ളികളും നഷ്ടമായി. കോതമംഗലമാകട്ടെ ഏത് സമയത്തും നഷ്ടപ്പെടാവുന്ന സ്ഥിതിയിലാണ്. രണ്ടാഴ്ച മുമ്പ് മുളന്തുരുത്തി പള്ളിയിലെ പൊലീസ് നടപടിക്കിടെ മെത്രാപ്പോലീത്തമാർക്കും അൽമായ ട്രസ്റ്റി അടക്കമുള്ള ഭാരവാഹികൾക്കും വിശ്വാസികൾക്കും മർദനമേറ്റിരുന്നു. ഇതോടെയാണ് സഭ നേതൃത്വം പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്. സമരത്തിൻെറ തുടർച്ചയായി വരും ദിവസങ്ങളിൽ ഭദ്രാസന - ഇടവക തലങ്ങളിൽ ഉപവാസ സത്യഗ്രഹ സമരങ്ങൾ നടക്കുന്നുണ്ട്. ഈ മാസം 10ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ചർച്ചയുടെ ഭാവി അനുസരിച്ച് തുടർ സമരം ശക്തമാക്കാനും സഭ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.