ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായ നെഹ്റുട്രോഫി ജലോത്സവം ഇക്കുറി മുടങ്ങി. 1952ൽ ആരംഭിച്ച വള്ളംകളി പിറ്റേവർഷം നടന്നില്ല. '54 മുതൽ കഴിഞ്ഞ വർഷം വരെ തുടർച്ചയായി അരങ്ങേറിയ ലോകപ്രശസ്തിയാർജിച്ച ജലമേള മുടങ്ങിയതോടെ വിനോദസഞ്ചാരത്തിലെ പ്രധാന അധ്യായത്തിനാണ് താൽക്കാലികമായി തിരശ്ശീല വീണിരിക്കുന്നത്. '81ലും 2011ലും മത്സരത്തിൽ വിജയികൾ ഉണ്ടായിരുന്നില്ല. 2018ൽ പ്രളയത്തെ തുടർന്ന് മാറ്റിവെച്ച മത്സരം നവംബറിലാണ് നടന്നത്. അന്ന് മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ കഴിഞ്ഞവർഷം മുഖ്യാതിഥിയായി. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനായിരുന്നു ജലോത്സവം. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തി സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്ത നെഹ്റു ട്രോഫി ബോട്ട് റേസ് കേരളത്തിൻെറ അഭിമാന കായിക ഇനമായി മാറുമെന്ന കണക്കുകൂട്ടലാണ് തെറ്റിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.