കൊച്ചി: അടുത്ത നാലുദിവസം വേലിയേറ്റ നാളുകളാണെന്നും തീരദേശത്ത് ജാഗ്രത വേണമെന്നും കലക്ടർ എസ്. സുഹാസ് മുന്നറിയിപ്പ് നൽകി. രാവിലെ ആറുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് വേലിയേറ്റ സമയം. ശനിയാഴ്ച ഒരുമീറ്റർവരെ തിരമാല ഉയർന്നു. അടുത്ത 48 മണിക്കൂറിൽ മൂന്നുമീറ്റർ മുതൽ 4.7 മീറ്റർവരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ട്. തീരങ്ങളിലും കൊച്ചി നഗരത്തിലും കനത്ത മഴ പെയ്താൽ വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്നും കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ 38 കൊച്ചി: ജില്ലയിൽ 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 439 കുടുംബങ്ങളിലെ 1185 പേരെ മാറ്റിപാർപ്പിച്ചു. ഇതിൽ 183 പേർ കുട്ടികളാണ്. 462 പുരുഷന്മാരും 547 സ്ത്രീകളും ക്യാമ്പുകളിലുണ്ട്. ഏഴുപേർ ഭിന്നശേഷിക്കാരാണ് ആകെയുള്ള ക്യാമ്പുകളിൽ എട്ടെണ്ണം 60 വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടി. 67 പേരാണ് ഈ ക്യാമ്പുകളിൽ ഉള്ളത്. താലൂക്ക് അടിസ്ഥാനത്തിൽ ആലുവ -നാല്, കണയന്നൂർ -ആറ്, കൊച്ചി -രണ്ട്, കോതമംഗലം -ഏഴ്, കുന്നത്തുനാട് -രണ്ട്, മൂവാറ്റുപുഴ -നാല്, പറവൂർ -13 എന്നിങ്ങനെയാണ് ക്യാമ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.