നെടുമ്പാശ്ശേരി: വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) നിർമിച്ച രണ്ട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു. എ.പി. വർക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിൽ നിർമിച്ച പാലങ്ങളും അപ്രോച് റോഡുമാണ് തുറന്നത്. സമീപത്തെ നാല് പഞ്ചായത്തുകളെയും അങ്കമാലി നഗരസഭയെയും ഉൾപ്പെടുത്തി സമഗ്ര വെള്ളപ്പാക്ക നിവാരണ പദ്ധതിക്ക് കഴിഞ്ഞവർഷം സിയാൽ തുടക്കമിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകളും പാലങ്ങളും സിയാൽ പണിതുവരുന്നു. ചെങ്ങൽതോടിൻെറ വടക്കുഭാഗത്ത് എ.പി. വർക്കി റോഡിൽ നിർമിച്ച പാലവും തെക്കുഭാഗത്ത് കുഴിപ്പള്ളത്ത് നിർമിച്ച പാലവുമാണ് തുറന്നത്. എ.പി. വർക്കി റോഡിൽ പാലം പണി പൂർത്തിയായതോടെ തുറവുങ്കര മേഖലയിലുള്ളവർക്ക് ചെങ്ങൽ, കാലടി, അങ്കമാലി ഭാഗത്തേക്ക് എളുപ്പത്തിൽ പോകാനാകും. കുഴിപ്പള്ളം പാലം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതോടെ വിമാനത്താവളത്തിൻെറ തെക്കുഭാഗത്തുള്ളവർക്ക് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്താൻ കഴിയും. നാലുമാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ചെത്തിക്കോട്, തുറവുങ്കര പ്രദേശങ്ങളിലും സിയാൽ പാലം പണിയുന്നുണ്ട്. atn...ഫോേട്ടാ എത്തിയിട്ടില്ല.... ചിത്രവിവരണം 1. കുഴിപ്പള്ളത്ത് സിയാൽ നിർമിച്ച പാലം 2. എ.പി. വർക്കി റോഡിൽ സിയാൽ നിർമിച്ച പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.