കോലഞ്ചേരി പീഡനം: ഒാമനയുടെ കേന്ദ്രത്തിൽ നിത്യസന്ദർശകരായി പ്രമുഖർ

കോലഞ്ചേരി: പാങ്കോട്ടിൽ വയോധികയെ പീഡിപ്പിക്കാൻ ഇടനിലക്കാരിയായ ഇരുപ്പച്ചിറ ആശാരിമൂലയിൽ ഓമനയുടെ ഇടപാടുകാരിൽ പ്രമുഖരുടെ നിര. നിത്യസന്ദർശകരായ രാഷ്ട്രീയനേതാക്കളുടെ പേരുവിവരങ്ങൾ ഓമന അന്വേഷണസംഘത്തിന് കൈമാറി. ദലിത് കോൺഗ്രസിൻെറ പ്രമുഖ നേതാവിനെതിരെയടക്കം മൊഴിയുണ്ട്. ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങാറുെണ്ടന്നും മൊഴിയിൽ പറയുന്നു. മേഖല കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ, മയക്കുമരുന്ന് വിപണനത്തെ സംബന്ധിച്ചും അനാശാസ്യത്തെക്കുറിച്ചും മൊഴിയിൽ വ്യക്തമായ സൂചനകളുണ്ട്. ഓമനയുടെ വീട്ടിൽ അനാശാസ്യത്തിന് എത്തുന്നവർക്ക് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയതായും പൊലീസ് കണ്ടെത്തി. വയോധികയെ പീഡിപ്പിച്ച മുറി പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.