മൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപകനാശം. മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ കൃഷി നശിച്ചു. എട്ട് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ലൈനുകൾ തകരാറിലായി. 25ാം വാർഡിലെ കുര്യൻമല ഗോകുലത്തിൽ വീട്ടിൽ അനിൽകുമാർ താമസിക്കുന്ന വാടകവീടാണ് മരംവീണ് തകർന്നത്. സംഭവസമയം ഭാര്യയും 10 വയസ്സിനുതാഴെ പ്രായമുള്ള രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് എത്തിയ അയൽവാസികൾ ഇവരെ രക്ഷപ്പെടുത്തി. കടാതി കുടിയിരിക്കത്തോട്ടത്തിൽ വേണുവിൻെറ വീടിനും മരംവീണ് ഭാഗികമായ കേടുപാട് സംഭവിച്ചു. പള്ളിച്ചിറങ്ങര, പാറ്റായി മേഖലകളിൽ കൃഷിനശിച്ചു. പള്ളിച്ചിറങ്ങര നെല്ലിമറ്റത്തിൽ ബഷീറിൻെറ നൂറിൽപരം വാഴക്കുലകൾ നിലംപൊത്തി. പാറ്റായി എള്ളുമല അജാസിൻെറ 50 സൻെറ് സ്ഥലത്തെ കപ്പകൃഷിയും നശിച്ചു. കദളിക്കാട്-കാവന റോഡിൽ മരങ്ങൾ വീണ് വൈദ്യുതി ലൈൻ തകരാറിലായി. ആവോലി പഞ്ചായത്തിൽ കാവന-കദളിക്കാട് റോഡിൽ എട്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് റോഡിലേക്ക് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടക്കുകയാണ്. EM MVPA-NATURAL CALAMITY HOUSE മരം വീണ് ഭാഗികമായി തകർന്ന വീട് EM MVPA-NATURAL CALAMITY post ഒടിഞ്ഞുവീണ പോസ്റ്റ് EM MVPA-NATURAL CALAMITY banana കാറ്റിൽ നശിച്ച വാഴകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.