വെള്ളക്കെട്ട്: മേയർ പറഞ്ഞത് നുണയെന്ന് തെളിഞ്ഞു -സി.പി.എം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മേയറുടെ പ്രസ്താവന നുണയെന്ന് തെളിഞ്ഞുവെന്ന് സി.പി.എം ജില്ല കമ്മിറ്റി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ 30 കോടി ചെലവഴിച്ചെന്നാണ് മേയർ യോഗത്തിൽ പറഞ്ഞത്. ഇതുവരെ അഞ്ച് കോടി രൂപയേ ചെലവഴിച്ചിട്ടുള്ളുവെന്ന് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു. മന്ത്രി വി.എസ്. സുനിൽകുമാർ വിളിച്ചുചേർത്ത യോഗത്തിലൂടെ ഇക്കാര്യങ്ങൾ വ്യക്തമായെന്നും ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തകുറിപ്പിൽ പറഞ്ഞു. ഓപറേഷൻ േബ്രക്ക് ത്രൂ ഫലപ്രദമായി നടപ്പാക്കിയ സ്ഥലങ്ങളിൽ കഴിഞ്ഞകാലങ്ങളിലേതുപോലെ വെള്ളക്കെട്ടുണ്ടായില്ല. ഒറ്റ മഴയിൽ കൊച്ചി നഗരമാകെ വെള്ളം പൊങ്ങാനിടയായത് ഭരണ നേതൃത്വത്തിൻെറ കാര്യക്ഷമതയില്ലായ്മയും പിടിപ്പുകേടുമാണെന്ന് തെളിഞ്ഞു. വെള്ളക്കെട്ട് പരിഹാര പ്രവർത്തനത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് ഏവരേയും സഹകരിപ്പിക്കാനുള്ള മനസ്സ് കോർപറേഷൻ ഭരിക്കുന്നവർക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.