െകാച്ചി: ലൈംഗിക പീഡനത്തിന് ഇരയായ വയോധികയുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ. സഹായം അഭ്യർഥിച്ച് ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജക്ക് ചെയർപേഴ്സൻ കത്ത് നൽകി. എറണാകുളം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികയെ ചൊവ്വാഴ്ച ഉച്ചയോടെ സന്ദർശിച്ച ചെയർപേഴ്സൻ ഡോക്ടർമാരിൽനിന്ന് തെളിവെടുത്തു. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് നിർദേശം നൽകി. കുറ്റവാളികൾ ആരായിരുന്നാലും ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ചെയർപേഴ്സൻ ആവശ്യപ്പെട്ടു. വയോധികക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ചെയർപേഴ്സൻ പറഞ്ഞു. രാവിലെ കമീഷൻ അംഗം ഷിജി ശിവജിയും ആശുപത്രി സന്ദർശിച്ചിരുന്നു. കാർട്ടൂൺ മത്സരം കൊച്ചി: ജില്ല മെഡിക്കൽ ഓഫിസിൻെറ നേതൃത്വത്തിൽ ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ബോധവത്കരണ മാസമായ ആഗസ്റ്റിൽ രോഗപ്രതിരോധ കുത്തിെവപ്പിൻെറ പ്രാധാന്യം ജനങ്ങളിൽ ഊട്ടിയുറപ്പിക്കാൻ കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സാക്ഷ്യപത്രവും മെമൻെറായും നൽകും. സമ്മാനാർഹമായ കാർട്ടൂൺ പ്രചാരണ പരിപാടിക്ക് വിവിധ മാധ്യമങ്ങളിലൂടെ ഉപയോഗിക്കും. കാർട്ടൂണുകളിൽ ഒരു വശത്തായി പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കണം. cartooncompetitiondmohekm@gmail.com മെയിൽ ഐ.ഡിയിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. വിഷയം: 'ജീവൻെറ വിലയുള്ള രോഗപ്രതിരോധ കുത്തിെവപ്പ്' കാർട്ടൂൺ ലഭിക്കേണ്ട അവസാന തീയതി: ഈ മാസം 17ന് വൈകീട്ട് അഞ്ചിന്. ഫലപ്രഖ്യാപനം 22ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.