തൊടുപുഴ: നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ റോഡുകളിലും വിജിലൻസിൻെറ മിന്നൽ പരിശോധന. സംസ്ഥാനത്തെ തെരഞ്ഞെടുത്ത റോഡുകളിൽ ബുധനാഴ്ച നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും നടന്നത്. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡുകളാണ് പരിശോധിച്ചത്. ജില്ലയിൽ ഏറമ്പടം-കാറ്റാടിക്കവല, തലക്കോട്-ബ്ലാത്തിക്കവല, കാഞ്ഞാർ-കറുകപ്പിള്ളി എന്നീ റോഡുകളിലായിരുന്നു പരിശോധന. ഈ റോഡുകളിൽ പലയിടത്തും ടാറിങ് പൊളിഞ്ഞുകിടക്കുന്നതായും എസ്റ്റിമേറ്റ് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിജിലൻസ് സംഘം കണ്ടെത്തി. വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി തയാറാക്കുന്നത് റോഡുകൾ വേഗത്തിൽ തകരാൻ കാരണമാകുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിൻെറ നേതൃത്വത്തിലെ പരിശോധനയിൽ ഇൻസ്പെക്ടർമാരായ സി. വിനോദ്, ബി. മഹേഷ്പിള്ള, എ. ഫിറോസ് എന്നിവർ പങ്കെടുത്തു. അഞ്ച് പവൻെറ മാല മോഷണംപോയി ഇടവെട്ടി: ബസ് യാത്രക്കിടെ വീട്ടമ്മയുടെ അഞ്ച് പവൻെറ താലിമാല മോഷണംപോയി. ഇടവെട്ടി ഉക്കിണിവീട്ടിൽ ലൈല ഇബ്രാഹീമിൻെറ മാലയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇടവെട്ടി ബാങ്ക് ജങ്ഷനിൽനിന്ന് ബസിൽകയറിയ ലൈല സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ മാല നഷ്ടപ്പെട്ടിരുന്നു. തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ഫോൺ: 9061485843.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.