കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചത് തീരവാസികൾക്ക് ആശ്വാസമായെങ്കിലും വീടുകളിലും കൃഷിയിടങ്ങളിലും കയറിയ ജലത്തിൽ കാര്യമായ മാറ്റമില്ലാത്തത് ദുരിതമാകുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് എത്തിയാലും ചളിയും മണ്ണും നിറഞ്ഞ വീടുകൾ വൃത്തിയാക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷി നശിച്ചത് വരുമാനമില്ലതാക്കി. വെള്ളം കയറി ദിവസങ്ങൾ പിന്നിട്ടതോടെ പല വീടുകളുടെയും ഭിത്തികൾ ഇടിഞ്ഞു വീഴാറായ നിലയിലാണ്. അണക്കെട്ടിൽനിന്നുള്ള ജലത്തിന്‍റെ അളവ് കുറച്ചെങ്കിലും വീണ്ടും വെള്ളത്തിന്‍റെ അളവ് കൂട്ടാൻ സാധ്യതയുള്ളതിനാൽ, ഷട്ടറുകൾ പൂർണമായും അടച്ച ശേഷമേ വീടുകളിലേക്ക് പോകാൻ കഴിയൂ എന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും. .......... Cap: മുല്ലപ്പെരിയാർ വെള്ളത്തിന്‍റെ അളവ് കുറച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന വള്ളക്കടവിലെ വെള്ളക്കെട്ട് .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.