തൊടുപുഴ: അരിക്കുഴയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്‌ഡ് യൂനിറ്റിൽ കൂലിവർധനയുമായി ബന്ധപ്പെട്ട് നിലനിന്ന തൊഴിൽ തർക്കം ഒത്തുതീർന്നു. കോഴിക്കോട് യൂനിറ്റിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അരിക്കുഴ യൂനിറ്റിലും തൊഴിലാളികൾക്ക് നൽകാൻ മാനേജുമെന്‍റുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഈ കരാറിന് ആഗസ്റ്റ് ഒമ്പതു മുതൽ രണ്ടുവർഷത്തേക്ക് പ്രാബല്യമുണ്ടാകും. തൊടുപുഴയിൽ വാഴൂർ സോമൻ എം.എൽ.എ, ജില്ല ലേബർ ഓഫിസർ കെ.ആർ. സ്‌മിത എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർന്നത്. കേരള ഫീഡ്‌സിനെ പ്രതിനിധാനം ചെയ്ത് ഫിനാൻസ് മാനേജർ കെ.എൻ. രാജശേഖരൻ, എസ്. ശ്രീകല, ബിജു ആനന്ദ്, പ്രേം കെ. ഫിലിപ്പ്, എസ്. വസന്ത് എന്നിവരും യൂനിയനുകളെ പ്രതിനിധാനം ചെയ്ത് ടി.ആർ. സോമൻ, കെ.ആർ. രഞ്‌ജിത് (സി.ഐ.ടി.യു), പി.പി. ജോയി, കെ.ആർ. അരുൺ (എ.ഐ.ടി.യു.സി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.