കട്ടപ്പന: വനം വകുപ്പിന്‍റെ സ്റ്റോപ് മെമ്മോയിൽ കുരുങ്ങി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം മുടങ്ങിയ സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റ്യൻ ഇടപെട്ട് സമരം അവസാനിപ്പിച്ചു. കർഷക അതിജീവന സംരക്ഷണ സമിതി കാഞ്ചിയർ വനം വകുപ്പ് ഓഫിസിന് മുന്നിൽ നടത്തി വന്ന 48 മണിക്കൂർ പ്രതിഷേധ സമരമാണ് മന്ത്രിയുടെ ഉറപ്പിൽ അവസാനിപ്പിച്ചത്. കാഞ്ചിയർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽപെട്ട 19 വീടിന്‍റെ നിർമാണമാണ് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ മുടങ്ങിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ചിയാറിലെ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ഗുണഭോക്താക്കളായ ഒമ്പതോളം സ്ത്രീകളും പുരുഷന്മാരും ശനിയാഴ്ച 48 മണിക്കൂർ സമരം തുടങ്ങുകയായിരുന്നു. കിടപ്പാടം തിരിച്ചുകിട്ടുന്നത് വരെ സമരം തുടരാനാണ് അതിജീവന സംരക്ഷണ സമിതി തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.