ഒരുകോടി മുടക്കി പണിത റോഡ് സ്വകാര്യ വ്യക്തികൾ അടച്ചു

മുട്ടം: ഒരുകോടി മുടക്കി പണിത റോഡ് സ്വകാര്യ വ്യക്തികൾ ചങ്ങലകെട്ടി അടച്ചുപൂട്ടി. മുട്ടം പച്ചിലാകുന്നിൽനിന്ന് കൊല്ലംകുന്നിലേക്കുള്ള റോഡാണ് അടച്ചത്. പാറമട ലോബിയാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്‍റെ ചുറ്റുവട്ടമുള്ള പ്രദേശങ്ങൾ പാറമട ലോബികൾ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ജില്ല പഞ്ചായത്തിന്‍റെ ആസ്തിയിൽ ഉൾപ്പെട്ട റോഡ് 2014ൽ പി.ടി. തോമസ് എം.പിയായിരിക്കെയാണ് നിർമാണം ആരംഭിച്ചത്. പി.എം.ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി 98.73 ലക്ഷം മുടക്കിയാണ് അന്ന് ടാറിങ് നടത്തിയത്. 2016ൽ നിർമാണം പൂർത്തീകരിക്കുകയും അന്നത്തെ എം.പി ജോയ്സ് ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ, സ്വകാര്യ വഴി എന്ന് അവകാശപ്പെട്ടാണ് ഇപ്പോൾ അടച്ചത്. പ്രദേശത്ത് പാറമട തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. ചിലർ കോടതിയിൽ കേസും നൽകിയിട്ടുണ്ട്. tdl mltm1 ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡ് ചങ്ങല കെട്ടിയടച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.