നിർമാണം നടക്കുന്ന റോഡിൽ വിള്ളൽ; പ്രതിഷേധവുമായി കോൺഗ്രസ്

അടിമാലി: ചെമ്മണ്ണാർ ഗ്യാപ് റോഡിന്‍റെ ഭാഗമായി രാജാക്കാട്-മുല്ലക്കാനം റൂട്ടിൽ ടാറിങ് നടത്തിയ ഭാഗത്ത് വിള്ളൽ. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രംഗത്ത്. കളിക്കൽപടി ഭാഗത്ത് റോഡിന്‍റെ ഫില്ലിങ് സൈഡിലെ കൽക്കെട്ടിനോട് ചേർന്നാണ് അഞ്ചുമീറ്ററോളം നീളത്തിൽ വിള്ളലുണ്ടായത്. വിള്ളലുണ്ടായ ഭാഗം പാറപ്പൊടികൊണ്ട് അടച്ചിരിക്കുകയാണെന്നും അടുത്ത മഴയിൽ ബാക്കി ഭാഗത്തുകൂടി വിള്ളലുണ്ടാകുമെന്നുമാണ് പരാതി. റോഡിന്‍റെ അടിഭാഗത്തുനിന്ന് ആവശ്യമായ വീതിയെടുത്ത് വലിയ കോൺക്രീറ്റ് മതിൽ നിർമിക്കാൻ സ്ഥലമുടമകൾക്ക് എതിർപ്പില്ലെന്നിരിക്കെ ആഴംകുറഞ്ഞ ഫൗണ്ടേഷൻ എടുത്ത് കല്ലുകൊണ്ട് കെട്ടിയാണ് നിർമാണം നടത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. 30 കിലോമീറ്റർ വരുന്ന 144 കോടി ചെലവിൽ റോഡ് കേരള റോഡ് ട്രാൻസ്പോർട്ട് പ്രോജക്റ്റിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. മണ്ഡലം പ്രസിഡന്‍റ് ബെന്നി പാലക്കാട്ട്, ആർ. ബാലൻപിള്ള, എം.പി. ജോസ്, കിങ്ങിണി രാജേന്ദ്രൻ, ലിജോ മുണ്ടപ്ലാക്കൽ, പ്രിൻസ് തോമസ്, ടി.കെ. സുജിത്, ബിജു കൂട്ടുപുഴ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. idl adi 4 con ചിത്രം: നിർമാണം നടക്കുന്ന ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.