കുമളി: സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരി കറുകച്ചാൽ സ്വദേശി ജോജി ചെറിയാന്‍റെ വാഹനത്തിലാണ് കാട്ടുപോത്ത് ഇടിച്ചത്. കുടുംബംഗങ്ങൾക്കൊപ്പം ബംഗളൂരുവിലേക്ക് പോവുമ്പോഴാണ് അപകടം. ദേശീയപാതയിൽ കുമളി ചെളിമടക്ക് സമീപത്താണ് വാഹത്തിൽ കാട്ടുപോത്ത് ഇടിച്ചത്. സമീപത്തെ കാപ്പിത്തോട്ടം വഴി എത്തിയ കാട്ടുപോത്ത് റോഡരികിലെ തിട്ടയിൽനിന്ന് റോഡിലേക്ക് ചാടിയപ്പോഴാണ് അപകടം. പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടംവഴി വന്യജീവികൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. ഇതേ പ്രദേശത്ത് മാസങ്ങൾക്ക് മുമ്പ് വാഹനയാത്രക്കാർ പുലിയെ കണ്ടിരുന്നു. ........ cap: കുമളിക്ക് സമീപം കാട്ടുപോത്ത് ഇടിച്ച് കേടുപാട് സംഭവിച്ച വാഹനം ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.