പള്ളുരുത്തി: കൊച്ചി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് യു.ഡി.എഫ് ചെയർമാൻ ചാനലുകളിൽ നടത്തിയ പരാമർശത്തിനെതിരെ കൊച്ചിയിൽ ഐ ഗ്രൂപ് യോഗം.
തോപ്പുംപടിയിൽ നടന്ന യോഗത്തിൽ മുൻ മന്ത്രിയും യു.ഡി.എഫ് ചെയർമാനുമായ ഡൊമിനിക് പ്രസേൻറഷനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന നടപടികളിൽനിന്ന് ചെയർമാൻ പിന്തിരിയണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇന്ദിര ഗാന്ധി കൾചറൽ സെൻററിെൻറ പേരിലാണ് യോഗം നടന്നത്.
സീറ്റ് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഇവിടെ മത്സരിക്കുന്നത് വനിതയായിരിക്കുമെന്ന തരത്തിലാണ് ചെയർമാൻ പ്രസ്താവന നടത്തിയത്.ഇതിനെതിരെയാണ് പ്രവർത്തകർ സംഘടിച്ചത്. ജാതിയും മതവും നോക്കി സ്ഥാനാർഥിയെ നിശ്ചയിക്കുന്ന രീതി മാറണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയായെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം യോഗം ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ കെ.എം. റഹീം അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ, കൗൺസിലർമാരായ ഷീബ ഡുറോം, കെ.എം. മനാഫ്, ഡി.സി.സി സെക്രട്ടറിമാരായ എം.പി. ശിവദത്തൻ, ആർ. ത്യാഗരാജൻ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ്, വൈസ് പ്രസിഡൻറ് പി.എ. സഗീർ, ഷാജി കുറുപ്പശ്ശേരി, എ.എം. സുരേന്ദ്രൻ, എ.എം. അയ്യൂബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.