കത്തിക്കുത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന റഫീഖ്

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേൽപിച്ചു

നെട്ടൂർ: കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേല്പിച്ചു. ഗുരുതര പരിക്കേറ്റ പിതാവ് നെട്ടൂർ ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെട്ടൂർ സ്വദേശി ജിൻഷാദിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തോടെ നെട്ടൂരിലെ ഹാളിൽ ആയിരുന്നു സംഭവം. കല്യാണ പാർട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കൂടുംബവും. ഭക്ഷണം കഴിക്കുന്നതിനിടെ  മകളോട് മോശമായി പെരുമാറിയത് കണ്ട് ചോദ്യം ചെയ്തതായിരുന്നു റഫീക്. വളഞ്ഞിട്ടു മർദ്ദിച്ച് അവശനാക്കിയതിനു ശേഷം ജിൻഷാദ് കത്തിയെടുത്തു കുത്തുകയായിരുന്നു.

തല, മുതുക്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി ആറ് കുത്തേറ്റു. 50ഓളം പേർ ഈ സമയം ഹാളിൽ ഉണ്ടായിരുന്നെങ്കിലും ആരും തടയാൻ ധൈര്യപ്പെട്ടില്ല. യുവാക്കൾ ലഹരി സംഘത്തിൽ പെട്ടവരാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹൈവേ ഭാഗത്തേക്കു പോയതിനു ശേഷമാണ് റഫീക്കിനെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസ് എടുത്തു. 

Tags:    
News Summary - The father questioned for harassing his daughter, was stabbed and injured by a group of five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.