തൃപ്പൻ
കിഴക്കമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒളിവിൽപോയ കേസിൽ യുവാവ് അറസ്റ്റിൽ. ആലുവ മുപ്പത്തടം കടുങ്ങല്ലൂരിൽ താമസിക്കുന്ന കൊല്ലം പരവൂർ സ്വദേശി തൃപ്പനെയാണ് (25) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ് പ്രതി ഒളിവിൽപോയി. ബംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിൽ ഉൾപ്പെട്ട് കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയായിരുന്നു. ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ വേണുഗോപാൽ, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, എ.ജെ. അന്നമ്മ, സി.പി.ഒമാരായ ബെൻസീർ, റോബിൻ ജോയ്, വിനോദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.