കൊച്ചി: റബർ മരം വെട്ടിയിട്ട് തടി സൈസാക്കി ലോറിയിൽ കയറ്റി കമ്പനിയിൽ കൊണ്ടുവന്ന് പാളികളായി ചീന്തി, പിന്നീടത് ൈപ്ലവുഡാക്കി രൂപാന്തരം വരുത്തി കയറ്റി അയക്കുന്നതിനിടയിൽ ഇടപെടുന്നത് നൂറുകണക്കിനുപേർ. ഇവരെയൊക്കെ ബാധിച്ച കോവിഡ് ലോക്ഡൗൺ പ്രതിസന്ധി ഇനിയും മാറിയിട്ടില്ല.
ൈപ്ലവുഡ് വ്യവസായത്തിലൂടെ ഉപജീവനം നേടുന്ന ആയിരങ്ങൾ കാര്യങ്ങൾ കലങ്ങിത്തെളിയുമെന്ന പ്രതീക്ഷയിലാണ്.
''ഒരു ശരാശരി ഫുൾ ൈപ്ലവുഡ് പ്രസ് നടത്താൻ കുറഞ്ഞത് 100 െതാഴിലാളികൾ എങ്കിലും വേണം. ലോക്ഡൗൺ നാളുകളിൽ കമ്പനി അടച്ചപ്പോൾ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് അഞ്ച് ആഴ്ച ഭക്ഷണവും താമസവും നൽകാൻ മാത്രം ചെലവായത് രണ്ടര ലക്ഷം രൂപയാണ്. വീണ്ടും കമ്പനി പ്രവർത്തിച്ചുതുടങ്ങിയെങ്കിലും വിപണിയെ ബാധിച്ച മാന്ദ്യം പ്രതിസന്ധി രൂക്ഷമാക്കുന്നു'' -പെരുമ്പാവൂർ മുടിക്കലിൽ ഫാക്ടറി നടത്തുന്ന മുഹമ്മദ് ഷംനാദ് പറയുന്നു.
ജില്ലയിൽ 1250 മരാധിഷ്ഠിത വ്യവസായങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പെരുമ്പാവൂർ, മൂവാറ്റുപുഴ, കാലടി, ആലുവ ഭാഗങ്ങളിലെ പല പ്രദേശങ്ങളുടെയും സാമ്പത്തിക സ്രോതസ്സ് ഇവ കേന്ദ്രീകരിച്ചാണ്. മുംബൈ, പുെണ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ൈപ്ലവുഡിന് കൂടുതലും ഓർഡർ ലഭിച്ചിരുന്നത്.
കോവിഡ് പ്രതിസന്ധി വന്നതോടെ നിർമാണ പ്രവർത്തനങ്ങളിൽ വന്ന കുറവ് ഓർഡറുകളെ ബാധിച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകാത്ത സ്ഥിതി പല വൻ നഗരങ്ങളിലും തുടരുന്നു.
ൈപ്ലവുഡിന് ഓർഡറും അസംസ്കൃത വസ്തുവായ തടി വരവും കുറഞ്ഞതോടെ കമ്പനി ഉടമകളെപ്പോലെ ഈ വ്യവസായ ശൃംഖലയിലെ ആയിരക്കണക്കിന് പേരെയാണ് പ്രതിസന്ധിയിലാക്കിയത്. ഫാക്ടറി തൊഴിലാളികൾ, തടി ബ്രോക്കർമാർ, ലോറി തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ആ നിര നീളും.
ഫാക്ടറി ജീവനക്കാരായ മടങ്ങിപ്പോയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാത്തതും ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
മൊത്തം വ്യവസായമേഖലയുടെ 40 ശതമാനം നിശ്ചലമായി കിടക്കുകയാണെന്നാണ് സോമിൽ ഓണേഴ്സ് അസോസിയേഷെൻറ വിലയിരുത്തൽ.
കൊച്ചി: തടിയുടെ വരവുമുതൽ ൈപ്ലവുഡ് വിൽപന വരെ എല്ലാ മേഖലയിലും 40 ശതമാനം ഇടിവ് വന്നത് തിരിച്ചടിയാണെന്ന് സോമിൽ ഓണേഴ്സ് ആൻഡ് ൈപ്ലവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സോപ്മ) സംസ്ഥാന പ്രസിഡൻറ് എം.എം. മുജീബ് റഹ്മാൻ പറയുന്നു.
ൈപ്ലവുഡ് കയറ്റി അയച്ചിരുന്ന സംസ്ഥാനങ്ങളും നഗരങ്ങളും ലോക്ഡൗണിലാണ്. അവിടെ വ്യാപാരം നടക്കുന്നില്ല. ഇതിനുപുറമെ, ൈപ്ലവുഡ് കമ്പനികൾ പ്രവർത്തിക്കുന്നയിടങ്ങളിൽ അപ്രതീക്ഷിതമായി കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിക്കുന്നതും റോഡുകൾ േബ്ലാക്ക് ചെയ്യുന്നതും പ്രതിസന്ധിയാകുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോൺ മൊറട്ടോറിയം ഒരുവർഷമാക്കി നീട്ടണം. ഒപ്പം ഇക്കാലയളവിൽ പലിശ പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.