ഓണസമ്മാന വിവാദം: കൗൺസിലറുടെ മൊഴിയെടുത്തു

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ മൊഴിയെടുപ്പ് ആരംഭിച്ചു. കൗൺസിലർ പി.സി. മനൂപിെൻറ മൊഴിയാണ് ആദ്യം ശേഖരിച്ചത്. കൗൺസിലർമാരുടെ മൊഴി എടുത്തശേഷം നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കമെന്നാണ് വിവരം.

കൗൺസിലർമാർക്ക് അധ്യക്ഷ 10,000 രൂപ അടങ്ങിയ കവറുകൾ ഓണസമ്മാനമായി നൽകിയെന്നും ഇത് അഴിമതിപ്പണമാെണന്നും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിന് പരാതി നൽകുകയായിരുന്നു.

കൊച്ചി യൂനിറ്റിെൻറ ഓഫിസിലെത്തിയാണ് മനൂപ് മൊഴി നൽകിയത്.

തെളിവുകൾ വിജിലൻസ് മുമ്പാകെ ഹാജരാക്കിയതായി മനൂപ് പറഞ്ഞു. 18 പ്രതിപക്ഷ കൗൺസിലർമാരാണ് അധ്യക്ഷക്കെതിരെ വിജിലൻസിനെ സമീപിച്ചിരുന്നത്.

Tags:    
News Summary - Onam gift controversy: Councilor's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.