മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിനു കീഴിലെ മൂവാറ്റുപുഴ അതിഥി മന്ദിരത്തിന് പുതിയ കെട്ടിടം നിർമിക്കാൻ ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കെ ഇവിടെ പ്രവർത്തിക്കുന്ന കെ.എസ്.ടി.പി ഓഫിസ് ആലുവയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം.
ഓഫിസ് മൂവാറ്റുപുഴയിൽ തന്നെ നിലനിർത്താൻ എം.എൽ.എ അടക്കം ജനപ്രതിനിധികൾ ശ്രമം ആരംഭിച്ചെങ്കിലും വാടകയില്ലാത്ത കെട്ടിടം ലഭ്യമാകാത്തതിനാൽ നീക്കം പൂർണമായി വിജയിച്ചിട്ടില്ല.
മൂവാറ്റുപുഴ സിവിൽസ്റ്റേഷനിലേക്കും വാട്ടർ അതോറിറ്റിയുടെ മുടവൂരിലുള്ള മന്ദിരത്തിലേക്കും അടക്കം ഓഫിസ് മാറ്റി സ്ഥാപിക്കാൻ നീക്കം ആരംഭിച്ചെങ്കിലും തീരുമാനമായില്ല. സർക്കാറിന്റ സാമ്പത്തിക പ്രതിസന്ധി മൂലം വാടകക്കെട്ടിടത്തിനും അനുമതി ലഭിച്ചില്ല.
മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റ കാലത്താണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് പുതിയ മന്ദിരം നിർമിക്കാൻ അഞ്ചുകോടി അനുവദിച്ചത്. കെട്ടിടത്തിന്റ രൂപരേഖയടക്കം തയാറായെങ്കിലും പദ്ധതി പ്രാവർത്തികമായില്ല. ഓഫിസ് മൂവാറ്റുപുഴയിൽ തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.