മട്ടാഞ്ചേരി: കൊച്ചി നഗരസഭയിൽ യു.ഡി.എഫിന് തിരിച്ചടിയായി കോൺഗ്രസ് വിമതയായി സി.എം.പി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച കൗൺസിലർ ഇടതിനൊപ്പം ചേർന്നു. നഗരസഭ 22ാം ഡിവിഷനിൽനിന്ന് (മുണ്ടംവേലി) വിജയിച്ച മേരി കലിസ്റ്റ പ്രകാശനാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്.
ഇവരുടെ ഭർത്താവും മുൻ കൗൺസിലറുമായിരുന്ന കെ.ജെ. പ്രകാശൻ ഉൾപ്പെടെയുള്ളവരാണ് എൽ.ഡി.എഫിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി തോപ്പുംപടിയിൽ നടന്ന വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്. കോൺഗ്രസ് വിമതയായി മത്സരിച്ച മേരി കലിസ്റ്റക്ക് സി.എം.പി പിന്തുണ നൽകുകയായിരുന്നു. വിജയിച്ച ശേഷം യു.ഡി.എഫ് നേതൃത്വം തങ്ങളെ സമീപിച്ചപ്പോൾ ഒരു ഉപാധിയുമില്ലാതെയാണ് പിന്തുണ നൽകിയിരുന്നതെന്നും എന്നാൽ, ഡിവിഷനിലെ കോൺഗ്രസ് പ്രവർത്തകർ നേതാക്കളുടെ അറിവോടെ മാനസികമായി പീഡിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നതായി ഇവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കി.
നിലവിൽ 74 അംഗ കൗൺസിലിൽ ഇതോടെ 38 പേരുടെ പിന്തുണ എൽ.ഡി.എഫിനായി. എന്നാൽ, എൽ.ഡി.എഫിെൻറ അംഗമായ 63ാം ഡിവിഷൻ കൗൺസിലറായിരുന്ന ശിവെൻറ മരണത്തെതുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. രണ്ട് യു.ഡി.എഫ് വിമതരുടെയും ഒരു എൽ.ഡി.എഫ് വിമതെൻറയും പിന്തുണയോടെയാണ് നഗരസഭ എൽ.ഡി.എഫ് ഭരിക്കുന്നത്. മേരി കലിസ്റ്റയുടെ പിന്തുണ എൽ.ഡി.എഫിന് കൂടുതൽ ആശ്വാസമാകും. എൽ.ഡി.എഫിന് പിന്തുണ നൽകിയ മേരി കലിസ്റ്റയെയും സഹപ്രവർത്തകരെയും കെ.ജെ. മാക്സി എം.എൽ.എ, നഗരസഭ എൽ.ഡി.എഫ് പാർലമെൻററി സെക്രട്ടറി കൗൺസിലർ ബെനഡിക്ട് െഫർണാണ്ടസ് എന്നിവർ ഷാളണിയിച്ച് സ്വീകരിച്ചു.
തീരുമാനം യു.ഡി.എഫിന് അറിയില്ല –പ്രതിപക്ഷ നേതാവ്
മട്ടാഞ്ചേരി: യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച മേരി കലിസ്റ്റ പ്രകാശൻ ഇടതുമുന്നണിക്ക് പിന്തുണ നൽകുമെന്ന പ്രഖ്യാപനം സംബന്ധിച്ച് യു.ഡി.എഫിന് അറിയിെല്ലന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പറഞ്ഞു. സി.എം.പി നേതാക്കളോടോ യു.ഡി.എഫിനോടോ ഇതുസംബന്ധിച്ച് അവർ ഒരുകാര്യവും പറഞ്ഞിട്ടില്ല.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടി നിലപാടിനെതിരെ പ്രവർത്തിച്ചാൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് സി.എം.പി നേതാക്കൾ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല. നഗരസഭയിൽ ഉടൻതന്നെ മാറ്റം പ്രതീക്ഷിക്കാമെന്നും കുരീത്തറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.